പകലന്തിയോളം പണിയെടുത്ത് തളര്ന്നു, കൂരയുടെ തണലിലേയ്ക്കണയുന്ന ക്രിഷീവലന്മാരുടെ നാടൻ പാട്ടുകളും, നാടൻ കഥകളും, ചുവടുകളും എല്ലാം കലയുടെ അടിസ്ഥാനപരമായ ആസ്വാദ്യതയെ നമുക്ക് മുന്നിലേയ്ക്ക് തുറന്നു കാട്ടുന്നവയാണ്.
കവിതയുടെ പണിശാലയിൽ കരവിരുതിന് പണ്ടും സ്ഥാനമുണ്ടായിരുന്നു. പ്രാസവാദവും, വൃത്താലങ്കാരാദികളുടെ നിഷ്ക്കർഷയും സൃഷ്ടിച്ചത് എണ്ണമറ്റ തലച്ചോർ-കവികളെ ആയിരുന്നു. ആസ്വാദ്യതയ്ക്കപ്പുറം, ആത്മാർഥതയുടെ മറ്റൊരു തലം കവിതയ്ക്കുണ്ട്. യഥാർത്ഥത്തിൽ ആത്മാർഥതയുള്ള കലാ സൃഷ്ടികളേ ആസ്വാദ്യകരമാകൂ. ഇവിടെയാണ് വിമർശനാതീതരെന്നു സമൂഹം കരുതുന്ന ചില കവീന്ദ്രന്മാരുടെ രചനാരീതി സംശയകരമാകുന്നത്.
No comments:
Post a Comment